ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള നിങ്ങളുടെ സൃഷ്ടികളും ഫോട്ടോകളും മറ്റും kstaperintalmannasdc@gmail.com എന്ന ഇ-മെയിലിലേക്ക് അയയ്കുക.For More Details Please Call 09961986272
പൊതു വിദ്യാഭ്യാസം സംരക്ഷിക്കുക , സാമൂഹ്യ നന്മകള്‍ വീണ്ടെടുക്കുക

Sunday 13 January 2013


 ജീവനക്കാരുടെ ആറു ദിവസം നീണ്ടുനിന്ന അനിശ്ചിതകാല പണിമുടക്കം ധനമന്ത്രിയും മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയെത്തുടര്‍ന്ന് താല്ക്കാലികമായി പിന്‍വലിച്ചു.

മിനിമം പെന്‍ഷന്‍ ഉറപ്പുവരുത്തും..
ട്രഷറിയില്‍ നിക്ഷേപിക്കുന്നതിനായി കേന്ദ്രത്തെ സമീപിക്കും.
കലോത്സവവുമായി സഹകരിക്കും.
ക്രിമിനല്‍ കേസുകളൊഴികെയുള്ളവ പിന്‍വലിക്കും.
പ്രശ്നങ്ങള്‍ പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കും.

പങ്കാളിത്ത പെന്‍ഷന്‍ ഉപേക്ഷിക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ല..
കൂടുതല്‍ യോജിച്ച പോരാട്ടത്തിനായി ശ്രമിക്കും..

Tuesday 8 January 2013


സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പണിമുടക്കുന്നത് എന്തിനുവേണ്ടി?

     കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും 2013 ജനുവരി 8 മുതല്‍ അനിശ്ചിതകാലത്തേയ്ക്ക് പണിമുടക്കുകയാണ്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക, തസ്തികകള്‍ വെട്ടിക്കുറയ്ക്കലും നിയമന നിരോധനവും അവസാനിപ്പിക്കുക, ശമ്പളകമ്മിഷന്‍ ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പിലാക്കുക - അപാകതകള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കം.

    സര്‍ക്കാര്‍ ജീവനക്കാര്‍ പൊതുസമൂഹത്തിന്റെ ഭാഗം തന്നെയാണ്. അതേസമയം അവര്‍ക്ക് പ്രത്യേകമായ കടമകളും ജോലിവിഭജനവും സേവന-വേതന ഘടനയും നിലവിലുണ്ട്. സര്‍വീസിലുള്ള ഓരോ തസ്തികയുടെയും നിയമനം എങ്ങനെയായിരിക്കണം, യോഗ്യത എന്തായിരിക്കണം, ശമ്പളവും മറ്റ് ആനുകൂല്യങ്ങളും എപ്രകാരമാകണം, പ്രായപരിധി എന്താകണം തുടങ്ങിയ കാര്യങ്ങളെല്ലാം നിശ്ചയിക്കുന്നത് സര്‍ക്കാരാണ്. അതിനാവശ്യമായ സ്‌പെഷ്യല്‍ റൂളുകള്‍ക്ക് സര്‍ക്കാര്‍ തന്നെ രൂപം നല്‍കും. ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ പി എസ് സി നടത്തുന്ന പരീക്ഷയിലൂടെയും അഭിമുഖത്തിലൂടെയും കടന്നുവന്ന്, റാങ്ക് ലിസ്റ്റില്‍ സ്ഥാനം നേടി, ഓരോ വകുപ്പിലും വന്നെത്തുന്നവരാണ് സര്‍ക്കാര്‍ ജീവനക്കാര്‍. സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ഒരാള്‍ സര്‍ക്കാര്‍ നല്‍കുന്ന ശമ്പളമല്ലാതെ, മറ്റു വഴികളില്‍ വരുമാനമുണ്ടാക്കാന്‍ പാടില്ല. രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതില്‍ അടക്കം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിലക്കുണ്ട്. അങ്ങനെ ചെറുപ്പകാലം പൂര്‍ണമായി സര്‍ക്കാര്‍ സേവനത്തിന് വിനിയോഗിക്കപ്പെടുന്നു. അങ്ങനെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുമ്പോള്‍ അവരുടെ ജീവിതം, കുടുംബത്തിന്റെ ജീവിതം അനാഥമാകാന്‍ പാടില്ല. വിശാലമായ ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ പ്രധാന മന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ തുടര്‍ച്ചയായ ഇടപെടലിനെ തുടര്‍ന്ന് 1957 ല്‍ ആണ് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ സംസ്ഥാന ജീവനക്കാര്‍ക്ക് ഉറപ്പായത്. തുടര്‍ന്നുവന്ന കാലഘട്ടത്തില്‍ ശമ്പള പരിഷ്‌ക്കരണത്തോടൊപ്പം പെന്‍ഷന്‍ പരിഷ്‌ക്കരണവും ഉണ്ടായതിനാല്‍, പെന്‍ഷന്‍ തുകയില്‍ കാലാനുസൃതമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ ഏറ്റവും വലിയ സാമൂഹ്യസുരക്ഷാ പദ്ധതിയാണ് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍.

    1957 ന് ശേഷമാണ് കേരളത്തിലെ സിവില്‍ സര്‍വീസ് ജനങ്ങള്‍ക്ക് വേണ്ടിയുള്ളതായി മാറുന്നത്. സിവില്‍ സര്‍വീസിന്റെ വളര്‍ച്ചയും അതിനുശേഷമാണ്. കുടിയൊഴിപ്പിക്കല്‍ നിരോധിക്കുന്നതിനുള്ള നിയമം നടപ്പിലാക്കാനും തുടര്‍ന്നുള്ള കാലഘട്ടത്തില്‍ ഭൂപരിഷ്‌ക്കരണ നിയമം നടപ്പിലാക്കാനും റവന്യൂ വകുപ്പിന് ചുമതലയുണ്ടായപ്പോള്‍ ആ വകുപ്പ് വളര്‍ന്നു. പാവപ്പെട്ടവര്‍ക്ക് സൗജന്യ വിദ്യാഭ്യാസം വ്യാപകമായി നല്‍കാന്‍ തീരുമാനമുണ്ടായപ്പോള്‍ വിദ്യാഭ്യാസ വകുപ്പും സൗജന്യ ചികിത്സ വ്യാപകമാക്കാന്‍ തീരുമാനിച്ചപ്പോള്‍ ആരോഗ്യ വകുപ്പും വളര്‍ന്നു. കൂടുതല്‍ വകുപ്പുകള്‍ ഉണ്ടായതും സിവില്‍ സര്‍വീസ് വളര്‍ന്നതും എല്ലാം ജനനന്മ ലക്ഷ്യമാക്കിയിട്ടുള്ള സര്‍ക്കാരുകളുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. സിവില്‍ സര്‍വീസിന്റെ വളര്‍ച്ചയിലൂടെ കേരളവും വളര്‍ന്നു. സാധാരണ ഇന്ത്യക്കാര്‍ ജീവിക്കുന്നതിനേക്കാള്‍ കൂടുതല്‍ കാലം ജീവിക്കുന്നവരായി മലയാളികള്‍ മാറി.